Posts

ജീവനോ ജീവിതമോ?

എന്തായിരിക്കാം നമ്മുടെ നാട്ടിൽ ഇത്രയും ആത്മഹത്യകൾ നടക്കുന്നത് എന്ന എന്റെ സംശയം അവസാനം എന്നെ കൊണ്ട്ചെന്നിത്തിച്ചത് വല്ലാത്തൊരു യാഥാർഥ്യത്തിലേക്കായിരുന്നു.ഇടയ്ക്കു നമ്മൾ നമ്മളോട് തന്നെ തന്റെ കൂടെ ഞാനുണ്ടടോ എന്ന് പറയേണ്ടത് അനിവാര്യമായിരിക്കുന്നു. വാക്കുകളിൽ മാത്രമല്ല പ്രവർത്തിയിലും, നമ്മളിൽ പലരും മറ്റുള്ളവരെ ഉപദേശിക്കാൻ വലിയ നാവുള്ളവരാണ് എന്നാൽ സ്വൊന്തം കാര്യം വരുമ്പോൾ എത്ര പേർക്ക് ഈ ഫിലോസഫി കൊണ്ട് മുന്നോട്ടു പോവാൻ സാധിക്കും എന്നതും ഒരു ചോദ്യചിഹ്നമായി തന്നെ കിടക്കുന്നു എന്നുള്ളതും ഒരു യാഥാർത്ഥമാണ് എന്നുള്ളതും വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. ഒന്ന് ഇരുത്തി ചിന്തിക്കുമ്പോൾ കേൾക്കാൻ ഒരാളെ കിട്ടാത്തത് ആയിരിക്കാം വലിയൊരു വിഭാഗത്തിന്റെയും പ്രശ്നമെന്നു തോന്നുന്നു.. എല്ലാവർക്കും ഒരുപാട് സംസാരിക്കാൻ ഉണ്ട് എന്നാൽ അത് കേൾക്കാൻ എല്ലാവർക്കും സമയമില്ല. "ജീവിതത്തോട് സ്നേഹം ഇല്ലാണ്ടായി പോകുമ്പോൾ, ജീവിതം നിറയെ കയ്പ്പ് രസമാണ് എന്ന് തോന്നി തുടങ്ങുമ്പോൾ വെറുതെ മധുരം നിറഞ്ഞ ഓർമ്മകളെ ഒന്നു നുണഞ്ഞു നോക്കണം. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യരെ അവരുമായി ഒന്നി ച്ചു പങ്കിട്ട  കാലത്തെ, അവർ വാങ്ങിതന്ന ...

സന്തോഷം അനിവാര്യമോ?

ഒരു വലിയ ഇടവേളയ്ക്കു ശേഷം എന്റെ കൂടെ ഉണ്ടായിരുന്ന ഒരു ഫ്ലൂറസെന്റ് ലാമ്പിനെ ഞാൻ കണ്ടു.. എന്തോ എന്നെ കാണണമെന്ന് അതിനു വല്ലാത്ത ആഗ്രഹം എന്നൊക്കെ. അവസാനം ഞാൻ തിരക്കുടിപിടിച്ച പണികൾക്കിടയിൽ അതിനെ കണ്ടുമുട്ടുന്നു... കണ്ടമാത്രയിൽ ഞാൻ ഞെട്ടിപ്പോയി. ഒത്തിരി നാളുകൾക്കു ശേഷം അവൾ നല്ലൊരു അവസ്ഥയിലൂടെ കടന്നു പോവുകയാണ് എന്നാണ് ഞാൻ കരുതിയിരുന്നത്.          അവൾ എന്നോട് ചോദിച്ചു! "നിനക്ക് സുഖമല്ലേ" വളരെ സന്തോഷത്തോടെ സുഖമെന്ന് ഞാൻ പറഞ്ഞു അവളോടും ഞാൻ ചോദിച്ചു. നിനക്ക് സുഖമല്ലേ ?!         എന്നാൽ അവളുടെ പ്രതികരങ്ങളിൽ നിന്നും എന്തൊക്കെയോ ഒപ്പിയെടുക്കാൻ എനിക്കി സാധിച്ചു. കണ്ണീരോപ്പാൻ വേണ്ടിയാവം അത്ചിരിക്കാൻ ശ്രമിക്കുന്നു. എന്നാൽ അവളുടെ മുഖമൂടിയുടെ ശക്തിയും കുറഞ്ഞ പോലെയൊക്കെ, അവളെ മുമ്പ് അലട്ടിയിരുന്ന ചില പ്രശ്‌നങ്ങളെ കുറിച്ച് എനിക്കറിയാമായിരുന്നു ഞാൻ ചോദിച്ചു അത് തന്നെയാണോ നിന്റെ പ്രശ്നം?. അതിനു ഞാൻ ആദ്യമേ അവൾക് പറഞ്ഞു കൊടുത്ത അതേ കാര്യം തന്നെ ഞാൻ പിന്നെയും പറഞ്ഞു കൊടുത്തു. അവളുടെ വലിയൊരു പ്രശ്നം എന്ന് പറയുന്നത് അവൾക്കു മാറ്റാൻ സാധിക്കാത്ത അത്ര ശക്തികരമല്ലാത്തതും എ...

മനോഹരമായൊരു വർഷം

ഈയൊരു വർഷത്തെ പറ്റി ഒരുപാടാളുകൾ വ്യത്യസ്‌തമായ രീതിയിൽ വർണിച്ചിട്ടുണ്ട്.. പലർക്കും ഒത്തിരി അധ്യായങ്ങൾ കൊടുത്ത വർഷമായിരുന്നു എന്നതാണ് ഞാൻ കേട്ടതിൽ ഒത്തിരി അധികം ഉണ്ടായിരുന്നത്. ഈയൊരു വർഷത്തിലൂടെ കടന്നുപോവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ട്, കാരണം എനിക്കി വളരെ പ്രിയപ്പെട്ട ഒരു വർഷമായിരുന്നു 2022.. സാധാരണ വർഷങ്ങളിൽ ഒത്തിരി ഉയർച്ച താഴ്ചകൾ ഉണ്ടാകുമ്പോൾ ഇപ്രാവശ്യം ഒന്ന് തന്നെയാണ് കൂടുതൽ സംഭവിച്ചത് എന്നുള്ളത് ഒരു കാര്യത്തിന്റെ വ്യത്യസ്ത വശങ്ങൾ മനസിലാക്കാൻ ഒത്തിരി സഹായിച്ചു.. വർഷത്തിന്റെ ആരംഭം മുതൽ എന്തിനോ വേണ്ടിയുള്ള ഒരു വല്ലാത്ത കാത്തിരിപ്പായിരുന്നു.. "ചിലർ പറയുന്നു കാത്തിരിപ്പാണ് ദുഃഖമെന്ന്, മറ്റുചിലർ പറയുന്നു മറക്കുക എന്നുള്ളതാണ് ഏറ്റവും ദുഃഖമെന്ന്, എങ്കിൽ ഞാൻ പറയും ഇതിൽ ഏത് തിരഞ്ഞെടുക്കണം എന്ന് മനസിലാവാത്തതാണ് ഏറ്റവും ദുഃഖകരമെന്നു " ഒരു നല്ല മാസ്ക് കെട്ടിയുറപ്പിച്ചു വച്ച നാളുകൾ.. അതിൽ ഒത്തിരി കാര്യങ്ങൾ അദൃശ്വമായിരുന്നു. എന്നാൽ പിന്നെന്നും നോക്കിയവർക്ക് പലതും വ്യക്തമായിട്ടല്ലങ്കിലും ദൃശ്യമായിരുന്നു.. Something went wrong എന്ന് തോന്നിയപ്പോൾ മുതൽ ചേർത്തുപിടിച്ച കരങ്ങൾ, കൂടെ നടന്നു പല...

അന്ധകാരത്തിൽ നിന്നും പനിനീർപ്പൂവ്!

ആകെ മൊത്തം നിശബ്ദത! ഞാൻ ചുറ്റുപാടും ഒന്നുകൂടെ നോക്കി.ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ അന്ധകാരത്തിൽ നിന്നും ഒരു പനിനീർപ്പുവ് അവിടെ എന്നെയും കാത്തു മരച്ചുവട്ടിൽ ഇരിക്കുണ്ടായിരുന്നു. കണ്ടപ്പോൾ തന്നെ എവിടെയോ കണ്ടു മറന്ന മുഖമാണെന്ന് മനസിലായി. ഞാൻ പതിയെ പനിനീർപ്പുവിനോട് സംസാരിച്ചു അതിന് ആദ്യം ഒന്നും പറയാനുണ്ടായിരുന്നില്ല.എന്നാൽ പറഞ്ഞു തുടങ്ങിയപ്പോൾ അവളുടെ കണ്ണുനീർ കൊണ്ട് അവളവിടെ ഒരു പൂന്തോട്ടം തന്നെ നിർമിച്ചു!                തിരക്കിട്ട ജീവിതത്തിൽ അവൾ വിചാരിക്കാത്ത ചില കാര്യങ്ങൾ സംഭവിച്ചു! ഒത്തിരി വിശ്വസിച്ച ആളുകൾ തന്നെ ഒത്തിരി പറ്റിച്ചു ഒറ്റപ്പെടുത്തി അവസാനം ജീവിതത്തിലെ മണവും രുചിയുമെല്ലാം നഷ്ടപെടുന്ന പോലെ പനിനീർപ്പുവിന് തോന്നുന്നു. അങ്ങനെയാണ് എന്നെ കാണാൻ വരുന്നത്.                ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ട്ടപെടുമ്പോൾ, വിചാരിച്ച ഒന്നും നടക്കാതെ വരുമ്പോൾ, മനസിലാക്കപ്പെടണം എന്ന് നമ്മൾ വിചാരിക്കുന്നവർ അതിനു ഒരു വില പോലും കൽപ്പിക്കുന്നില്ലങ്കിലോ? അവളെന്നോട് ചോദിച്ചു! ആ ചോദ്യം എന്നെ ഒരു നിമിഷം നിശബ്ദനാക്കി.     ...

വാടാർമല്ലികൾ തളർക്കുമ്പോൾ!

ഉദിച്ചുവരുന്ന സൂര്യനെപ്പോലെ പിന്നിലേക്ക് നോക്കാതെ മുന്നോട്ടു നോക്കി അത് നിൽക്കുന്നുണ്ട് വാടാമല്ലിയെപ്പോലെ മണമില്ലാത്ത ഒന്ന്! അതിന്റെ നിറം കാട്ടി തൊടിയിലെ മൂലയിൽ വാടാതെ കൊഴിയാതെ നിൽപ്പുണ്ട്! മണ്ണിൽ അലിഞ്ഞാലും പിന്നെയും തളിർക്കുമെന്ന വാശിയോടെ.. ശരിക്കും രണ്ടാം ജന്മം ഒക്കെ ഉണ്ടോ? ജീവിതത്തെ തന്നെ പല അധ്യായങ്ങളായിട്ട് തിരിക്കുകയനാണെങ്കിൽ ഒരുപക്ഷെ ഉണ്ടാവുമായിരിക്കാം.               ഓരോ പുതിയ  അധ്യായത്തിലേക്കു പോകുമ്പോളും അവിടെ പുതിയ ഓരോ പ്രതീക്ഷയാണ്, ഇരുട്ടിന്റെ തീവ്രതയെ കുറക്കാൻ കുറച്ചു പ്രകാശം നൽകുന്നത് പോലെ                    പ്രകാശം അന്ധകാരത്തെ മാറ്റുമ്പോൾ അവിടെ ഒരു മതിലിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ അത് പൊളിച്ചുമാറ്റുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു! ഒറ്റക്ക് പൊരുതുവാനുള്ള കഴിവ് കൊച്ചുപൂവിന് ലഭിച്ചിട്ടുണ്ട് എങ്കിലും പലപ്പോളും പല കാര്യങ്ങളും അതിനു ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.. പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നില്ല!               ജീവിതമാകുന്ന മഹാസാഗരത്തിൽ ഒഴുകി ഒ...

വഴിവിളക്കിനെ കണ്ടുമുട്ടിയപ്പോൾ!

പരാതി കൂടി കൂടി വരുന്ന ആഗ്നിഗോളത്തിന് പ്രപഞ്ചം ഒരു അവസരം കൊടുക്കുകയാണ് ഒരാണ്ടിനടുത്തോളം കാത്തിരുന്ന ആ നിമിഷങ്ങൾ അതിനു സമ്മാനമായി കിട്ടുകയാണ്.. എന്നാൽ അവിടെ അഗ്നിഗോളം വികാരങ്ങളെ അടക്കിപ്പിടിച്ചു ശ്വാസം മുട്ടി എന്തൊക്കെയോ പറയുന്നു.. പറയണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ ഒന്നും പറയാനും സാധിച്ചില്ല.. ഇനിയെന്നു കാണുമെന്നും അറിയില്ല..                      എന്നാലും കാണാൻ എങ്കിലും പറ്റിയല്ലോ എന്നൊരു ആശ്വാസം മനസിലുണ്ട്.. ഒന്ന് കെട്ടിപ്പിടിച്ചു കരയണം എന്നതിന് ഉണ്ടായിരുന്നു എങ്കിലും അതും അടക്കിപ്പിടിച്ചു.                    വഴിവിളക്ക് ആകെ മാറിയിരിക്കുന്നു. പ്രകാശത്തിലൊക്കെ എന്തൊക്കെയോ വ്യത്യാസങ്ങൾ അനുഭവപ്പെടുന്നു.. എങ്കിലും ഒരിക്കൽ ഇരുണ്ട സ്ഥലത്ത് പ്രകാശിക്കാൻ അതിനു സാധിച്ചത് കൊണ്ടായിരിക്കാം ഏത് തീവ്രതയിൽ ആണെങ്കിലും അതിന്റെ പ്രകാശത്തെ ഉൾക്കൊള്ളാൻ കഴിയുന്നത്.                      എന്നാൽ വലിയൊരു ഉൾക്കാഴ്ച ലഭിക്കാനും ആ നിമിഷങ്ങൾ അവസരമൊരുക്കി. ഒരിക്ക...

വഴിവിളക്കുകൾ പ്രകാശിതമാവുമ്പോൾ

സൂര്യഗോളത്തിന്റെ തീവ്രതയിൽ തോൽവിയോ വിജയമോ കണക്കിലെടുക്കാതെ ഓടിക്കൊണ്ടിരിക്കുന്ന അഗ്നിഗോളം. അതിന് ചെയ്യുന്ന കാര്യങ്ങളിൽ മടുപ്പ് തോന്നി തുടങ്ങുന്നു, ചെയ്യുന്നതിൽ ഒന്നും വിചാരിച്ച് പ്രതിഫലം കിട്ടുന്നില്ല എല്ലായിടത്തുനിന്നും കുറ്റപ്പെടുത്തലുകൾ മാത്രം, കാര്യങ്ങൾ കൂടുതൽ അതിനെ വീർപ്പുമുട്ടിക്കുന്നു സൂര്യ ഗോളത്തിനെ നോക്കി വെറുക്കുന്ന അത് അറിയാതെ തന്നെ ലക്ഷ്യം മറക്കുന്നു.                                  കയ്യിലുണ്ടായിരുന്ന തീയുടെ തീവ്രത കുറയുന്നു സൂര്യനെ നോക്കി എന്തൊക്കെയോ പറയുന്നു അങ്ങനെ അഗ്നി ഗോളത്തിന് അതിന് മനസ്സിൽ വിഷമങ്ങൾ പൂവിട്ടു തുടങ്ങുന്നു.                        അവിടെ ചന്ദ്രൻ എന്നോണം ഒരു വഴിവിളക്ക് അതിനെ കാത്തിരിപ്പുണ്ടായിരുന്നു ചന്ദ്രന്റെ സാന്നിധ്യം അതിന് കുറച്ച് ആശ്വാസമേകുവാൻ തുടങ്ങി. പയ്യെപ്പയ്യെ സൂര്യഗോളത്തെ കാണുന്ന അവസരങ്ങളും മറ്റും അത് ഇല്ലാതാക്കാൻ ശ്രമിച്ചു ചന്ദ്രനോട് തന്റെ സങ്കടങ്ങൾ അത് പങ്കുവെക്കുന്നു സൂര്യനോടുള്ള വെറുപ്പും വിദ്വേഷവും...