വഴിവിളക്കുകൾ പ്രകാശിതമാവുമ്പോൾ

സൂര്യഗോളത്തിന്റെ തീവ്രതയിൽ തോൽവിയോ വിജയമോ കണക്കിലെടുക്കാതെ ഓടിക്കൊണ്ടിരിക്കുന്ന അഗ്നിഗോളം. അതിന് ചെയ്യുന്ന കാര്യങ്ങളിൽ മടുപ്പ് തോന്നി തുടങ്ങുന്നു, ചെയ്യുന്നതിൽ ഒന്നും വിചാരിച്ച് പ്രതിഫലം കിട്ടുന്നില്ല എല്ലായിടത്തുനിന്നും കുറ്റപ്പെടുത്തലുകൾ മാത്രം, കാര്യങ്ങൾ കൂടുതൽ അതിനെ വീർപ്പുമുട്ടിക്കുന്നു സൂര്യ ഗോളത്തിനെ നോക്കി വെറുക്കുന്ന അത് അറിയാതെ തന്നെ ലക്ഷ്യം മറക്കുന്നു.
                                 കയ്യിലുണ്ടായിരുന്ന തീയുടെ തീവ്രത കുറയുന്നു സൂര്യനെ നോക്കി എന്തൊക്കെയോ പറയുന്നു അങ്ങനെ അഗ്നി ഗോളത്തിന് അതിന് മനസ്സിൽ വിഷമങ്ങൾ പൂവിട്ടു തുടങ്ങുന്നു.
                       അവിടെ ചന്ദ്രൻ എന്നോണം ഒരു വഴിവിളക്ക് അതിനെ കാത്തിരിപ്പുണ്ടായിരുന്നു ചന്ദ്രന്റെ സാന്നിധ്യം അതിന് കുറച്ച് ആശ്വാസമേകുവാൻ തുടങ്ങി. പയ്യെപ്പയ്യെ സൂര്യഗോളത്തെ കാണുന്ന അവസരങ്ങളും മറ്റും അത് ഇല്ലാതാക്കാൻ ശ്രമിച്ചു ചന്ദ്രനോട് തന്റെ സങ്കടങ്ങൾ അത് പങ്കുവെക്കുന്നു സൂര്യനോടുള്ള വെറുപ്പും വിദ്വേഷവും..
                       ഒടുവിൽ ചന്ദ്രഗോളവും സൂര്യഗോളവും ഒരു കാന്തത്തിന്റെ രണ്ട് ദ്രുവങ്ങൾ പോലെയുള്ള ഒരു സൗഹൃദം ആകുന്നു "എന്നും കൂടെ ഉണ്ടാകും" എന്നൊരു നുണയുടെ ബലത്തിൽ, ദിവസങ്ങൾ കടന്നു പോകുന്നു അഗ്നിയുടെ പരാതികൾ കൂടിക്കൂടിവരുന്നു അത് പയ്യെപ്പയ്യെ അതിന്റെ ലക്ഷ്യത്തെ മറക്കുന്നു വഴി വിളക്കിനെ  ഒരു ലക്ഷ്യമായി കണ്ടെന്ന് പോലെ ആയിരുന്നു പിന്നീട് എന്നാൽ എപ്പോഴും പരാതികൾ മാത്രം പറയുന്ന അഗ്നി ഗോളത്തെ കൊണ്ട് വഴിവിളക്ക് വീർപ്പുമുട്ടൽ അനുഭവപ്പെടുന്നു പയ്യെപ്പയ്യെ അഗ്നി ഗോളത്തെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നാൽ ഓടുന്ന വഴിയിൽ വെറുമൊരു വഴിവിളക്ക് മാത്രമായിരുന്നു അതെന്ന് മനസ്സിലാക്കാൻ അഗ്നി ഗോളത്തിന് സാധിക്കുന്നില്ല അതിപ്പോഴും വഴി വിളക്കിനെ നോക്കി "എന്റെ ചന്ദ്ര ഗോളമേ" എന്ന് ഉറക്കെ വിളിക്കുന്നു എന്നാൽ വഴിവിളക്ക് അതൊന്നും കേൾക്കാതെ മറ്റൊരാൾക്ക് പ്രകാശം നൽകാനായി മറ്റെവിടെയോ പോയിരിക്കുകയാണ്... 

Comments

Popular posts from this blog

ജീവനോ ജീവിതമോ?

അന്ധകാരത്തിൽ നിന്നും പനിനീർപ്പൂവ്!